Sunday, February 28, 2016

പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണില്‍ നിന്ന് സൗരവൈദ്യുതി.....


പട്ടുനൂല്‍പ്പുഴുവിന്റെ കൊക്കൂണില്‍ നിന്ന് സൗരവൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കൊക്കൂണിന്റെ ആവരണത്തിന് അള്‍ട്രാ വയലറ്റ് കിരണങ്ങളെ വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് കണ്ടെത്തല്‍.
മൂന്നാം തലമുറ സൗരോര്‍ജ സെല്ലുകളുടെയും ബയോ സൗര ബാറ്ററികളുടെയും നിര്‍മാണത്തിന് ഇതുപയോഗിക്കാന്‍ കഴിയും. ശക്തമായ തലവേനയ്ക്കും ഉത്കണ്ഠക്കും ചികിത്സയ്ക്കായി ഇത്തരം ബയോ സൗര ബാറ്ററികള്‍ ഉപയോഗിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഐ..ടി. കാണ്‍പുരിലെ ബയോളജിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ മൈനാക് ദാസ് പറഞ്ഞു.കൊക്കൂണിലെ പ്യൂപ്പയുടെ തലച്ചോറിലുള്ള സര്‍ക്യൂട്ടാണ് അവയുടെ ശലഭമായുള്ള വളര്‍ച്ച നിയന്ത്രിക്കുന്നത്. ഈ സര്‍ക്യൂട്ടും വളര്‍ച്ചയും പ്രകാശം, ആര്‍ദ്രത, താപനില എന്നിവയ്ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുക. കൊക്കൂണിനു പുറത്തുള്ള ഫ്‌ളവനോയ്ഡ് കണികകള്‍ സാധാരണ പ്രകാശം പതിക്കുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ചെറിയ അളവില്‍ മാത്രമാണിത്. എന്നാല്‍ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ പതിക്കുമ്പോള്‍ വൈദ്യുതിയുടെ അളവ് കൂടുന്നു. നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ട് ജേണലിലാണ് ഗവേഷണവിവരം...ടി. കാണ്‍പുര്‍, ഡല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വകലാശാല, ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അലൈഡ് സയന്‍സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് ലബോറട്ടറി എന്നിവ ചേര്‍ന്നാണ് പഠനം നടത്തിയത്.   


Thursday, February 18, 2016

30 വര്‍ഷം മഞ്ഞില്‍ തണുത്തുറഞ്ഞു കിടന്ന 'ജലക്കരടി'കള്‍ക്ക് ജീവന്‍ വച്ചു...

മൂന്നു പതിറ്റാണ്ടു കാലം ജീവന്റെ ഒരു തുടിപ്പു പോലും കാട്ടാതെ മഞ്ഞിനടിയില്‍ മരവിച്ച് കിടന്ന 'ടാര്‍ഡിഗ്രേഡു'കള്‍ക്ക് ജീവന്‍ വച്ചു. ഒരു സംഘം ജപ്പാന്‍ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. കരടിയെ അനുസ്മരിപ്പിക്കുന്ന ആകൃതിയായത് കൊണ്ടാണ് ഇവയ്ക്ക് ജലകരടിയെന്ന് പേര് കിട്ടിയത്. അന്റാര്‍ട്ടിക്കയില്‍ നിന്ന് 1983ല്‍ ലഭിച്ച ഇവയെ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ 30ലേറെ വര്‍ഷം സൂക്ഷിച്ചു. പിന്നീട് തണുപ്പ് കുറഞ്ഞ പോഷകലായനിയില്‍ വിട്ടപ്പോള്‍ അവയ്ക്ക് പതിയെ ജീവന്‍ വന്നു. ഇവ 30 വര്‍ഷത്തെ ശീതനിദ്രക്കു ശേഷം തിരിച്ചു വന്നതിന്റെ റിപ്പോര്‍ട്ട് 'സൈറ്റോബയോളജി' ജേണലിലാണ് ജപ്പാന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്.
ജലക്കരടി(ടാര്‍ഡിഗ്രേഡ്)

150 ലക്ഷം വര്‍ഷം പഴക്കമുള്ള പൂവിന്റെ ഫോസില്‍ കണ്ടെത്തി..

ലക്ഷകണക്കിനു വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച സസ്യത്തെ കുന്തിരിക്കത്തിനുള്ളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'സ്ട്രൈക്കനോസ് ഇലക്ട്രി' എന്നാണ് ഇതിന് പേര് നല്കിയിട്ടുള്ളത്. ആമ്പറിനെ(കുന്തിരിക്കത്തെ) സൂചിപ്പിക്കുന്ന ഗ്രീക്ക് നാമമാണ് 'ഇലക്ട്രോണ്‍'(elektron). മാരകവിഷമായ 'സ്ട്രൈക്ക്നൈന്‍' ഉല്‍പാദിപ്പിക്കുന്ന ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന സസ്യങ്ങളുടെ ജനുസില്‍ പെട്ടതാണ് ഈ ചെടി എന്ന് ഗവേഷകര്‍ പറഞ്ഞു. 'നേച്ചര്‍ പ്ലാന്റ് ജേര്‍ണലിലാണ്' ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.



Tuesday, February 16, 2016

ഭൂതത്താന്‍കെട്ടില്‍ നിന്നും പുതിയ സസ്യം കണ്ടെത്തി - ജസ്ടീഷ്യ ശിവദാസാനി.

ഭൂതത്താന്‍കെട്ടില്‍ നിന്നും പുതിയ സസ്യം കണ്ടെത്തി - ജസ്ടീഷ്യ ശിവദാസാനി. ആടലോടകം, കനകാംബരം തുടങ്ങിയവ ഉള്‍പ്പെടുന്ന 'അക്കന്തേസി' കുടുംബത്തില്‍ പെട്ടതാണിത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ഇതിനു നേരിയ പൂങ്കുലയാണുള്ളത്. ഒരു കുലയില്‍ 10 മുതല്‍ 15 വരെ പൂക്കള്‍ കാണപ്പെടും.